KVMS Hospital in 1977

KVMS Hospital in 1977

Tuesday 31 March 2020

പൊന്‍കുന്നം കെ. വി എം എസ് ഹോസ്പിറ്റല്‍ നഷ്ടപ്പെട്ട കഥ


പൊന്‍കുന്നം കെ. വി എം എസ് ഹോസ്പിറ്റല്‍ നഷ്ടപ്പെട്ട കഥ  
ചില കാര്യങ്ങള്‍ കൊറോണായുടെ  വേലിയേറ്റ കാലത്ത് എങ്കിലും തുറന്നു പറഞ്ഞില്ല എങ്കില്‍ മനസ്സിനു സമാധാനം തോന്നില്ല .വേലിയിറക്കം കഴിയുമ്പോള്‍ എഴുപത്തി ആറില്‍ എത്തിയ ഈ ലേഖകന്‍ കാണണ മെന്നില്ലല്ലോ
വെള്ളാളര്‍ ബോധമില്ലാത്ത ,സ്വയം ഉയരാന്‍ ഒന്നും ചെയ്യാതെ എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്ന ഒരു വിചിത്ര സമൂഹം ആണ് .മറ്റുള്ളവര്‍ നമുക്ക് വേണ്ടി ചെയ്യാവുന്നത് ചെയ്യണം എന്നാഗ്രഹിക്കുന്ന അനങ്ങാപ്പാറ കള്‍
ഈയിടെ ഒരാള്‍ (പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല) എഴുതി
“വെള്ളാളര്‍ക്ക് ഒരു നാഥന്‍ ഇല്ലാതെ പോയതാണ് ഇതിനെല്ലാം കാരണം” (വെള്ളാള പട്ടയം എന്നറിയാപ്പെടെണ്ട തരിസാപ്പട്ടയം (സി.ഇ 849) അന്നും ഇന്നും എന്നും ക്രിസ്ത്യന്‍ പട്ടയം എന്നറിയപ്പെടാന്‍ കാരണം)
“അയ്യാ ഗുരു  വിചാരിച്ചിരുന്നു എങ്കില്‍ അവസ്ഥ മാറിയേനെ”
നോക്കണേ കുറ്റം അയ്യാവു ഗുരുവിന്‍റെ തലയില്‍  
ഗുരുവിന്‍റെ പേര്‍ പോലും ശരിയായി എഴുതാന്‍ അറിയാത്ത വെള്ളാള ബുദ്ധി ജീവി .”അയ്യാവ്” എന്നതാണ് ശരിയായപേര്‍ .വെള്ളാളര്‍ പിതാവ് എന്നതിന് ഉപയോഗിച്ച് വന്നിരുന്ന പദം
മുന്‍ മന്ത്രി ശ്രീ ശങ്കര നാരായണ പിള്ള ഒരിക്കല്‍ പറഞ്ഞു (ഈയിടെ എഴുതി) തന്‍റെ നേതാവ് ആയിരുന്ന വരദരാജന്‍ നായര്‍ ചെറുപ്പക്കാരനായ തന്നോടു “അയ്യാവു ഗുരു സ്വാമികളുടെ സമാധിയില്‍ ചെന്ന് വണങ്ങണം .നിങ്ങളുടെ സമുദായം എന്ന് പറഞ്ഞു എന്നാല്‍ യുക്തിവാദി ആയിരുന്ന താന്‍ അങ്ങനെ അക്കാലം ചെയ്തില്ല” എന്നും.സമാനമായ സംഭവം എന്റെ ജീവിതത്തിലും ഉണ്ടായി 1983-84 കാലത്ത് ഞാന്‍ തൈക്കാട്ട് ശ്മശാനത്തിനു സമീപം മേട്ടുക്കടയില്‍ താമസിച്ചിരുന്ന .പ്രമുഖ കരുണാകര ഭക്തന്‍ “വി.കെ എസ്”  എന്നറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യ പിള്ള ഇടയ്ക്കിടെ വരും അദ്ദേഹം അയ്യാവു സ്വാമികളെ കുറിച്ചും “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി”യെ കുറിച്ചും മറ്റും പറയും ഞാന്‍ കേട്ടതായി ഭാവിക്കില്ല .അയ്യാവു സ്മാരകത്തില്‍ ഒരിക്കല്‍ പോലും പോയില്ല
വര്‍ഷങ്ങള്‍ കഴിഞ്ഞു .മലനാട്ടില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതി ആദ്യം കൊണ്ടുവന്ന ആനിക്കാട്ട്  സ്ടാലിന്‍ ശങ്കരപ്പിള്ള
(പില്‍ക്കാലം ഗണപതി ശങ്കരപ്പിള്ള ) പാലാ ആനക്കുളങ്ങര ക്ഷേത്ര സോവനീരില്‍ എഴുതിയ ഒരു ലേഖനം വായിക്കാന്‍ തന്നു .അങ്ങനെയാണ് ഞാന്‍ അയ്യാവു സ്വാമികളെ കുറിച്ച് മനസ്സില്‍ ആക്കുന്നത് 1960- ല്‍ കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമികളുടെ ജീവചരിത്ര സംഗ്രഹം ആയിരുന്നു ആ ലേഖനം
അത് വായിച്ച ഞാന്‍ പറഞ്ഞു വെള്ളാളരുടെ ആത്മീയ ആചാര്യന്‍ ആകേണ്ട ആള്‍ .ആനിക്കാടന്‍   ഒന്ന് ചിരിച്ചു .”ഹും ആക്കും അവന്മാര്‍ .ഞാന്‍ അദ്ദേഹത്തെ കുറിച്ച് ഒരു ലേഖനം അയച്ചിട്ട് അവന്മാര്‍ അത് ഇട്ടുപോലും ഇല്ല”
ഞാന്‍ തമാശയായി പറഞ്ഞു ആനിക്കാട്ടു ശങ്കരപ്പിള്ള എന്നതിന് പകരം കാനം ശങ്കരപ്പിള്ള എന്നെഴുതി ഇരുന്നെങ്കില്‍ അച്ചടി മഷി പുരളുമായിരുന്നു .(വെറുതെ പറഞ്ഞതാണ് ,എനിക്കും എത്രയോ മുമ്പേ എഴുതിത്തുടങ്ങിയ ആള്‍ ആയിരുന്നു സ്റ്റാലിന്‍) .തുടര്‍ന്നു ഞാന്‍ ഒരു ലേഖനം എന്റെയം അദ്ദേഹത്തിന്റെയും പേര്‍ വച്ച് അയച്ചു .ആനിക്കാടനെ അത്ഭുതപ്പെടുത്തി അടുത്തം ലക്കം കെ.വി.എം എസ് ന്യൂസില്‍ ആ ലേഖനം വന്നു (ജൂലൈ 2000 )
ഡയറക്ടര്‍ ബോര്‍ഡിനു ഒരു കത്തും വച്ചിരുന്നു അയ്യാവു സ്വാമികളെ വെള്ളാള സമുദായ ആചാര്യന്‍ ആയി പ്രഖ്യാപിക്കണം .ഉപസഭാ യോഗങ്ങളില്‍ ആചാര്യ സ്മരണ ഉണ്ടാവണം .ഇപ്പോഴത്തെ മൌന സ്മരണ ആല്ല .വാക്കാല്‍ ഉള്ള അഞ്ചോ ആറോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറു പ്രഭാഷണങ്ങള്‍ വഴി അംഗങ്ങളെ പ്രഭാഷകര്‍ ആക്കി മാറ്റാന്‍ ഒരു പദ്ധതി എന്നായിരുന്നു ആഗ്രഹം (.അത് മനസ്സിലാക്കിയവര്‍ ഇന്നും ഇല്ല)
വര്‍ഷങ്ങള്‍ കടന്നു പോയി .ഇടയ്ക്കിടെ നേതാക്കളെ കാണുമ്പോള്‍ ഓര്‍മ്മപ്പെടുത്തും .ഇടയ്ക്ക് ഫോണ്‍ ചെയ്യും കത്തയയ്ക്കും .പക്ഷെ ഒന്നും സംഭവിച്ചില്ല
കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു .പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ ജോലി ഒരു ദിവസം മാത്രുഭൂമി  പത്രം നോക്കിയപ്പോള്‍ ഒന്നാം പേജില്‍ സചിത്ര വാര്‍ത്ത “കെ.വി.എം എസ് തൈക്കാട്ട് അയ്യാ സ്വാമികളെ ആചാര്യന്‍ ആയി പ്രഖ്യാപിച്ചു” .അയ്യാ മിഷന്‍ പ്രസിടന്റ്റ് ഡോ രവി കുമാര്‍ മുഖ്യ അതിഥി
വാര്‍ത്ത കണ്ട ഞാന്‍ സെക്രട്ടറി Adv. .വി സുരേഷ് കുമാറിനെ വിളിച്ചു വിനയ പൂര്‍വ്വം ചോദിച്ചു എന്താണ് യോഗവിവരം എന്നെ അറിയിക്കാഞ്ഞത് .എനിക്കും ഒരഞ്ചു മിനിട്ട് സംസാരിക്കാന്‍ അര്‍ഹത ഇല്ലായിരുന്നോ? .സുരേഷ് കുമാര്‍ അല്‍പ്പനേരം മൌനം പാലിച്ചു  .അതെന്നാ പറയാനാ പത്തനം തിട്ട യൂണിയന്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത് .അവര്‍ വിട്ടു പോയതാവണം
ഞാനൊന്നും മറുപടി പറഞ്ഞില്ല .അദ്ദേഹം അതര്‍ഹിക്കുന്നില്ല എന്നെനിക്കു തോന്നി
ഞാന്‍ ലേഖനം അയച്ചതും കത്തുകള്‍ അയച്ചതും കൂടെക്കൂടെ വിളിച്ചതും പത്തനതിട്ട യൂണിയനെ ആയിരുന്നില്ല
പക്ഷെ പില്‍ക്കാലത്ത് എനിക്കൊരവസരം കിട്ടി
അതും പത്തനം തിട്ട വച്ച് തന്നെ
അയ്യാവ് സ്വാമികള്‍.നൂറാം സമാധി വാര്‍ഷികം (2009)
അഞ്ചാം പ്രസംഗകന്‍ ആയി
നാല് അറുമുഷിപ്പന്‍ വായനാ /പ്രസംഗ സാഹസം കഴിഞ്ഞപ്പോള്‍ സദസ് ശുഷ്ക മായി അപ്പോള്‍ കിട്ടി ഇരുപതു മീനിട്ട്
പക്ഷെ കേള്‍ക്കാന്‍ ആള്‍ കുറവ്
ശുഷ്കമായ സദസ്സില്‍ കസേരകളോട് എന്ത് പറയാന്‍ ?

(കോന്നി ചന്ദ്രപ്പന്‍ പിള്ള സാറിനോട് ക്ഷമാപണം )
തുടരും
 1999 ലാണെന്ന് തോന്നുന്നു തിരുവനന്ത പുരത്ത് വച്ച് നടക്കുന്ന കെ.വി.എം എസ് വാര്‍ഷിക സമ്മേളനത്തില്‍ എന്നെ അനുമോദിക്കാന്‍ തീരുമാനിച്ചു ഞാനന്ന് മകന്‍റെ കൂടെ ഏതാനും ദിവസം താമസിക്കാന്‍ മൈസൂറില്‍ ആണ് .എങ്കിലും താമസക്കാലം  വെട്ടി കുറച്ചു തിരുവനന്ത പുരത്ത് എത്തി .വെള്ളാളരേ കുറിച്ച് ഡിജിറ്റല്‍ ലോകത്ത് ചില ലേഖനങ്ങള്‍ ,”വെള്ളാള കുലജാതന്‍ അയ്യന്‍ അയ്യപ്പന്‍”, അയ്യാവു സ്വാമികള്‍, മനോന്മണീയം  സുന്ദരന്‍ പിള്ള (ഇന്നും അവ TRIPOD എന്ന സൈറ്റില്‍ ലഭ്യം .ലോകാവസാനം വരെ.കോറോണാ വേലിയേറ്റം ഇറക്കം ഇവ കഴിഞ്ഞും  അവ കിടന്നെന്നും വരും)
.ട്രെയിന്‍ വൈകി  രാവിലത്തെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല .ഉച്ച കഴിഞ്ഞുള്ള ശുഷ്കമായ സദസ്സില്‍ ഷാള്‍ പുതപ്പിക്കപ്പെട്ടു .ആ സദസ് കാര്യമായ ഒരു പ്രസംഗത്തിന് പറ്റിയതായി തോന്നിയില്ല അതിനാല്‍ നന്ദി മാത്രം പറഞ്ഞു .ഒരു കാര്യം നന്ദിയോടെ പറയട്ടെ .കോന്നിയില്‍ വച്ച് നടന്ന ഒരു യോഗത്തില്‍ ഉച്ച സമയത്ത് ഒന്നര മണിക്കൂര്‍ എനിക്ക് ക്ലാസ് എടുക്കാന്‍ അവസരം അക്കാലത്തെ സെക്രട്ടറി നല്‍കിയിരുന്നു  .ഡോ ബീന ഐ ഏ എസ്സിന് സ്വീകരണം നല്‍കിയ വാര്‍ഷിക സമ്മേളനം
അനുമോദനം കഴിഞ്ഞ ഉടന്‍ അക്കാലത്തെ സെക്രട്ടറി വശം ആയുഷ് ക്കാല അംഗം ആകാന്‍ ആയിരം രൂപാ നല്‍കി .അദ്ദേഹം സന്തോഷ പൂര്‍വ്വം അത് വാങ്ങി .രസീത് പിന്നാലെ അയച്ചു തരാം എന്ന് പറഞ്ഞു .ഞാന്‍ നാട്ടിലേയ്ക്ക് മടങ്ങി .പല സംഘടനകളിലും ആയുഷ്കാല അംഗങ്ങള്‍ക്ക് പ്രസിദ്ധീകരണങ്ങള്‍ സൌജന്യമായി കിട്ടും .കെ.വി എം എസ ന്യൂസ് കിട്ടാതെ വന്നപ്പോള്‍ സെക്രട്ടറിയെ വിളിച്ചു .ഇരുനൂറു രൂപാ നല്‍കി ആയുഷ്കാലഅംഗം ആകണം എന്ന് പറഞ്ഞു .അയച്ചു ന്യൂസ് കിട്ടി അയച്ച ലേഖനങ്ങള്‍ .എല്ലാം മനോഹരന്‍ മനോഹരമായി അച്ചടിച്ചു (നന്ദി മനോഹരന്‍ നന്ദി) കെ.വി എം എസ് 111ന്‍റെ പരിധിയില്‍ ആണ് താമസം .അവിടെ പങ്കെടുക്കാന്‍ നോട്ടീസ് ഒന്നും കിട്ടിയില്ലേ .വീണ്ടും സെക്രട്ടറിയെ വിളിച്ചു .യോഗങ്ങളില്‍ പങ്കെടുക്കണം എങ്കില്‍ ഉപസഭയില്‍ ചേരണം .തുടര്‍ന്നു അവിടെ അംഗത്വം എടുത്തു .വാര്‍ഷിക യോഗത്തിന്‍റെ നോ ട്ടീസ് കിട്ടും .പോകും വാര്‍ഷിക വരി സംഖ്യ മുന്‍ കൂര്‍ ആയി നല്‍കും (അവസാനം കൊടുക്കുക എന്നതാണു അവിടെ പതിവ്) .റിപ്പോര്‍ട്ട് വായിച്ചു കഴിഞ്ഞാലുടന്‍ മടങ്ങും .ചര്‍ച്ച ഒരിക്കല്‍ മാത്രം കേട്ട് .പിന്നീട്ചര്‍ച്ചയും ബഹളവും തുടങ്ങും മുമ്പ് സ്ഥലം വിടും .സംസ്ഥാന തെരഞ്ഞെടുപ്പു വരുമ്പോള്‍ ആരും വിളിക്കാറില്ല കാണാറില്ല അന്വേഷിച്ചപ്പോള്‍ ആയുഷക്കാലാംഗ ലിസ്റ്റില്‍ പേരില്ല .ഞാന്‍ തിരുവനന്തപുരത്ത് വച്ചു നല്കിയ ആ ആയിരം രൂപാ എങ്ങോ അപ്രത്യക്ഷമായി എന്ന് തോന്നുന്നു ഞാന്‍ അന്വേഷിക്കാന്‍ പോയില്ല .പോയത് പോട്ടെ
പൊന്‍കുന്നത്ത് വന്ന സമയം .കെ.വി എംഎസ് ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാതെ വന്നപ്പോള്‍ അവിടെ ചേര്‍ന്ന് ശമ്പളം ഒന്നും ചോദിച്ചില്ല .എങ്കിലും കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറിയ ചെറിയ തുകകള്‍ തന്നിരുന്നു അക്കാലത്തെ നടത്തിപ്പുകാരന്‍ ശ്രീ പിപ്രസാദ് .പന്തളത്ത് നല്കിയിരുന്നതിന്‍റെ അഞ്ചില്‍ ഒന്ന് .പരാതി പറഞ്ഞില്ല .വേണമെങ്കില്‍ സൌജന്യം എന്ന നിലയില്‍ സേവനം നല്‍കാന്‍ പോലും തയാര്‍ ആയിരുന്നു .അക്കാലം മോഹന്ജി എന്ന ആര്‍ എസ് എസ് നേതാവും ആയി സൌഹൃദത്തില്‍ ആയി .അദ്ദേഹം കെ.വി.എം എസ്സിന് ഹോസ്പിറ്റല്‍ വിട്ടുതരാന്‍ സമ്മതം ഉള്ള ആള്‍ ആയിരുന്നു .അവര്‍ മുടക്കിയ കാശ് കൊടുക്കണം പലിശ ഉള്‍പ്പടെ ഏതാണ്ട് എണ്‍പത് ലക്ഷം ലക്ഷം രൂപാ( അവര്‍ മുടക്കിയത് മുപ്പതു ലക്ഷം ആയിരുന്നു എന്നതാണ് വാസ്തവം ) .വേണമെങ്കില്‍ എനിക്ക് മാത്രം ആയി വാങ്ങാം .വിവരം അറിഞ്ഞപ്പോള്‍ ഡോ സി.പി എസ് പറഞ്ഞു നമുക്ക് രണ്ടു പേര്‍ക്കും കൂടി വാങ്ങാം .സമുദായത്തിന്‍റെ വക ആശുപത്രി സ്വന്തം ആക്കുന്നത് ഞാന്‍ സമ്മതിച്ചില്ല
തല്‍ക്കാലം പത്ത് ലക്ഷം രൂപാ നല്‍കുകയും തവണകള്‍ ആയി ബാക്കി നല്കയും ചെയ്‌താല്‍ ഹോസ്പിറ്റല്‍ വിട്ടു നല്‍കാം എന്ന് മോഹന്ജി ഒരു സമയം പറഞ്ഞു .വിവരം അക്കാലത്തെ സെക്രട്ടറിയെ അറിയിച്ചു അദ്ദേഹം, ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ രാമചന്ദ്രന്‍ പിള്ള (മണിമല), ഞാന്‍ എന്നീ മൂന്നു പേര്‍ മോഹന്ജിയെ ആര്‍ എസ് എസ് കോട്ടയം ഓഫീസ്സില്‍ വച്ച് കണ്ടു ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വെളിയില്‍ നില്‍ക്കാന്‍ ശ്രമിച്ചു .പക്ഷെ എന്നെയും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചു .ഒരാഴ്ചയോ മറ്റോ അവധി ചോദിച്ചു ഞങ്ങള്‍ മടങ്ങി .എതാനും ദിവസം കഴിഞ്ഞപ്പോള്‍ സെക്രട്ടറി അദ്ദേഹത്തിന്‍റെ ലറ്റര്‍ പാഡില്‍ ഒരു കത്തയച്ചു .”ഡോക്ടര്‍ മേലില്‍  ചര്‍ച്ചയില്‍ പങ്കെടുക്കരുത് .ഞങ്ങള്‍ ബോര്‍ഡിലുള്ളവര്‍ പങ്കെടുത്തു കൊള്ളാം “(കത്ത് ഇപ്പോഴും ഫയലില്‍ ഉണ്ട് ) ഞാന്‍ പിന്നെ വിവരം അന്വേഷിക്കാന്‍ പോയില്ല .ആശുപത്രി നടത്തി പരിചയം ഇല്ലാത്ത, എന്നാല്‍  സ്കൂള്‍ നടത്തി പരിചയമുള്ള, തങ്ങള്‍ക്കു കുറെ പണം നല്‍കിയാല്‍, ആശുപത്രി വിട്ടുതരാം എന്നവര്‍ ആഗ്രഹിച്ചോ? .ഒരു പക്ഷേ എന്‍റെ തോന്നല്‍ ആവാം .അങ്ങനെ അല്ലായിരുന്നിരിക്കാം .പക്ഷെ ഞാനും കൂടി വളര്‍ത്തി എടുത്ത ഹോസ്പിറ്റല്‍ എന്നെന്നുമെക്കുമായി നഷ്ടപ്പെട്ടു.
അതും ഞാന്‍ മുന്‍ കൂട്ടി കണ്ടിരുന്നുവോ?            
കെ.വി.എം എസ്സ് ആശുപത്രി എങ്ങനെ തുടങ്ങി അതിലെന്‍റെ പങ്കു എന്തായിരുന്നു എന്നൊരു ബ്ലോഗില്‍ എഴുതിയിരുന്നു
ഉല്‍ഘാടനത്തിനു മനോരമയില്‍ മുഴുപേജ് പരസ്യം ഉണ്ടായിരുന്നു
25000 രൂപാ ആയിരുന്നു പരസ്യ ചെലവ് .അതില്‍ “വെള്ളാളര്‍” എന്ന തലക്കെട്ടില്‍ ഒരു ചെറുലേഖനം കൊടുക്കാന്‍ ഞാന്‍ എഴുതി വച്ചിരുന്നു .അക്കാലത്തെ സെക്രട്ടറി ലേഖനം ചോദിച്ചില്ല .പത്രം ഇറങ്ങിയപ്പോള്‍ KVMS –ലെ  V എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഒരിടത്തും ഇല്ല .ഞാന്‍ അക്കാര്യം ചൂണ്ടിക്കാട്ടി .അത്രയും പണം മുടക്കിയത് അല്ലേ? “വെള്ളാളര്‍” എന്ന പേരില്‍ ഒരു ചെറു കുറിപ്പ് കൊടുക്കാമായിരുന്നുവല്ലോ എന്ന് ചോദിച്ചു .മറുപടി .”എന്ത് പറയാനാണ് മണീ? (അങ്ങനെ ആണ് എന്നെ വിളിക്കുക ) എനിക്ക് തന്നെ എല്ലാം നോക്കാന്‍ സാധിക്കുമോ? .ഞാന്‍ ആ ഡി.സി യെ (എന്ന് പറഞ്ഞാല്‍ ഡി.സി കിഴക്കേമുറി അദ്ദേഹത്തിന്‍റെബാല്യകാല സുഹൃത്ത് ) ഏല്‍പ്പിച്ചു അങ്ങേര്‍ എന്തെല്ലാമോ ചെയ്തു .” ഞാന്‍ മറുപടി പറഞ്ഞില്ല.
പില്‍ക്കാലത്ത് ഒരിയ്ക്കല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ കെ.വി.എം എസ് ഹോസ്പിറ്റലില്‍ ജോലി സ്വീകരിചാലോ എന്നാലോചിച്ചു .വിവരം അന്നത്തെ നേര്സിംഗ് സൂപ്രണ്ട് നീലകണ്ട പിള്ളയോട് പറഞ്ഞു .അദ്ദേഹം സെക്രട്ടറി യോട് പറഞ്ഞു .ഒരു അപേക്ഷ എഴുതി ആഫീസ്സില്‍ കൊടുക്കാന്‍ പറ എന്നായിരുന്നു മറുപടി .ഞാന്‍ അപേക്ഷിക്കാന്‍ പോയില്ല .ഒരു നായര്‍ നടത്തിയിരുന്ന ഹോസ്പിറ്റലില്‍ പോയി അക്കാലത്ത് കേരളത്തില്‍ ഒരു ഗൈനക്കോളജിസ്റിനു  കിട്ടാവുന്ന പരമാവധി ശമ്പളത്തില്‍ ജോലി നോക്കി .അത് നന്നായി എന്നെനിക്കു തോന്നി .പത്തു കൊല്ലം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രാക്ടീസ് ഇനി  വേണ്ട എന്ന നിലയില്‍ എത്തി
ഇനി 

next

ഡോക്ടര്‍ വാര്യരുടെ മകന്‍ ചെയ്ത ചതി

Sunday 24 October 2010

DIST HOSPITAL,KOZHENCHERY

സ്വാന്തനചികില്‍സ-കോഴഞ്ചേരി മോഡല്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട് ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍ കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ്‌ ഈ സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍ രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു.
ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ്‌ (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ് സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍ ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍ രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ
10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സ നല്‍കി.
1,372 പേര്‍ക്കു സമാശ്വ്വാസക(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ നിന്നും വിരമിച്ച ശേഷമാണ്‌ ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്.
ആറന്മുള പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും

Friday 16 July 2010

ക്രിസ്ത്യൻ സംഭാവന

ക്രിസ്ത്യൻ സംഭാവന
ആദ്യകാല മലയാളി ഡോക്ടറന്മാർ എല്ലാം തന്നെ മദ്ധ്യതിരുവിതാം കൂറിൽ ജനിച്ച ക്രിസ്ത്യാനികൾ
ആയിരുന്നു.(നേർസിംഗ് രംഗത്തും ഇതുതന്നെ ആയിരുന്നു സ്ഥിതി) .തിരുവിതാം കൂറിലെ ആദ്യ കോളേജ് ആയ കോട്ടയം സി.എം.എസ്സ് കോളേജും ഏറ്റവും നല്ല കോളേജായ ചങ്ങനാശ്ശേരി എസ്.ബിയും മദ്ധ്യതിരുവിതാം കൂറിൽ തന്നെ ആയിരുന്നു എന്നതാവാം ഒരു കാരണം.രണ്ടും ഒരുപോലെ ക്രിസ്ത്യൻ സംഭാവനകൾ. മുതിർന്ന മലയാളി ഡോക്ടറന്മാരിൽ നല്ല പങ്കും കോട്ടയം,തിരുവല്ലാ എന്നീ പ്രദേശങ്ങളുടെ ചുറ്റുവട്ടത്തിൽ ജനിച്ച ക്രിസ്ത്യാനികൾ ആയിരുന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനവും തിരുവല്ലായ്ക്കു സമീപം മാരാമണിൽ 1895 -ൽ ടൈറ്റസ് മെത്രോപ്പോലീത്താ രണ്ടാമൻ സമാരംഭിച്ച ക്രിസ്ത്യൻ(മാരാമൺ) കൺവെൻഷൻ റെ സ്വാധീനവും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ യുവതീയുവാക്കളെ ക്രിസ്തുദേവൻറെ സൗഖ്യദായക (മിനിസ്റ്റ്റി ഓഫ് ഹീലിംഗ്) ചികിൽസയിലേക്കു-ആതുരപരിചരണ(നേർസിംഗ്) ത്തിലേയ്ക്കും വൈദ്യവൃത്തി(ചികിൽസാ)യിലേയ്ക്കും- ആകർഷിച്ചു.രോഗികളെ സുഖപ്പെടുത്തിയ ക്രിസ്തുദേവനെ അവർ അനുകരിച്ചു.

Thursday 1 July 2010

എൻ.കെ.ബാലകൃഷ്ണസ്മരണ

എൻ.കെ.ബാലകൃഷ്ണസ്മരണ
കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി 1970 ഒക്ടോബർ 4നു ചാർജ്ജെടുത്ത അച്ചുതമേനോൻ
മന്ത്രിസഭയിലെ പി.എസ്.പി മന്ത്രി,എൻ.കെ.ബാലകൃഷ്ണൻ ആണ്‌.(1919-1996)
"മന്ത്രി പദം സ്വപ്നേപി കരുതിയിരുന്നില്ലായിരുന്ന" ഈ നീലേശ്വരം കാരന്‌ സഹകരണം,കൃഷി,ദേവസ്വം എന്നീ വകുപ്പുകളും മേനോൻ അറിഞ്ഞു നൽകി.
4 മെഡിക്കൽ കോളേജ്,9 ജില്ലാആശുപത്രികൾ, 61 താലൂക് ആശുപത്രികൾ,ഏതാനും സ്വകാര്യ
ആശുപത്രികളും ഏതാനും പ്രൈമറി ഹെൽത്ത് സെൻ ററുകളും ഉൻആയിരുന്നു. 926 പഞ്ചായത്തുകളിൽ 826എണ്ണത്തിലും ചികിൽസാ സൗകര്യം ഇല്ലായിരുന്നു.ഒരു പഞ്ചായത്തിന്‌ ഒരാശുപത്രി എന്ന പരിപാടി ആവിഷകരിച്ച് നടപ്പിലാക്കി.ഏം.കെ,കെ നായർ(പ്ലാനിംഗ് കമ്മീഷൻ) മോഹൻ ലാലിൻ റെ പിതാവ് വിശ്വനാഥൻ നായർ.കെ.എം ബാലകൃഷ്ണൻ,ഡോ.കെ.ബലരാമൻ എന്നിവർ നല്ല സഹകരണം നൽകി.

1973-76 കാലത്ത് 600 കേരളീയ ഗ്രാമങ്ങളിൽ കൂടി സർക്കാർ ആതുരാലയങ്ങൾ തുറക്കപ്പെട്ടു.ഒരു സർവ്വകാല റിക്കോർഡ്
.താലൂക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി കൾ തൂടങ്ങിയതും ബാലകൃഷ്ണൻ.ശ്രീ ചിത്രാ
ചെറുതുരുത്തിയിലെ പഞ്ചകർമ്മകേന്ദ്രം,ഔഷധി,ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാരമസ്യൂട്ടിക്കൽ,
സർക്കാർ ആശുപത്രികളിൽ പേവാർഡ് സൊസ്സൈറ്റി കൾ,എല്ലാ ബ്ളോക്കിലും മെഡിക്കൽ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറമ്മരുടെ മെഡിക്കൽ ക്യാമ്പുകൾ.
അച്ചുതമേനോൻ പരസ്യമായി പറഞ്ഞു: അസാധ്യമായ കാര്യങ്ങൾ എൻ.കെയെ ഏല്പ്പിക്കുക.
അതെല്ലാം നടന്നിരിക്കും:(വേദി:ശ്രീ ചിത്ര ഉൽഖാടനം)
സഹകരണ ആശുപത്രികളും അദ്ദേഹത്തിൻ റെ സംഭാവനയാണ്‌.
പി.എസ്.പി ഈർക്കിലി പാർട്ടിയായിരുന്നതിനാൽ ബാലകൃഷ്ണറെ
സംഭാവനകളെ പറ്റി പൊതു സമൂഹം അജ്ഞ്രരാ യിപ്പോയി.
പിന്നാലെ വന്ന പല ആരോഗ്യമന്ത്രിമാരും ബാലകൃഷ്ണൻ റെ ചെരുപ്പിൻ റെ വാറഴിക്കാൻ പോലും
യോഗ്യത ഇല്ലാത്തവർ

Tuesday 13 April 2010

Dr.റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ മനുഷ്യസ്നേഹി

Dr.റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ മനുഷ്യസ്നേഹി

അറുപത്തിയഞ്ചു വര്‍ഷം മുമ്പു 1944 ല്‍ കാനം
എന്ന കുഗ്രാമത്തില്‍ ഞാന്‍ ജനിക്കുമ്പോള്‍,
മോശമല്ലാത്ത വൈദ്യസഹായം അവിടെ ലഭിക്കുമായിരുന്നു.

പടിഞ്ഞാറ്റുപകുതിയില്‍ കളപ്പുരയിടം വക പുരയിടത്തില്‍
കുടികിടപ്പുകാരനായിരുന്ന ഫീലിപ്പോസ് വൈദ്യന്‍
നേത്രചികിസകനായിരുന്നു.
അദ്ദേഹത്തിന്‍റെ കൊച്ചുമകനായിരുന്നു പില്‍ക്കാലത്തു
മനോരമ വാരികയിലെ
നീണ്ടകഥകള്‍ വഴി പ്രസിദ്ധനായ കാനം ഈ.ജെ.ഫിലിപ്.


(അദ്ദേഹത്തിന്‍റെ ആദ്യകൃതിയായ ബാഷ്പാഞ്ജലിയിലെ
"കുടിയിറക്ക്" എന്ന കവിത അവിടെ നിന്നും കുടിയിറക്കപ്പെട്ടതിനെ
ആസ്പദമാക്കി എഴുതിയതാണത്രേ.)

പാതിപ്പലത്തു നിന്നും വന്നു മുളയ്ക്കകുന്നേല്‍ താമസ്സിച്ചിരുന്ന
പാപ്പി വൈദ്യന്‍
കല്‍ക്കട്ടയില്‍ നിന്നും മരുന്നു വരുത്തി ഹോമിയോ ചികിസ നല്‍കിയിരുന്നു.
പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നില്ല.കിട്ടന്നതു വാങ്ങും.
ചെട്ടിയാരു കുന്നേല്‍
താമസ്സിച്ചിരുന്ന ഇളമ്പള്ളിക്കാരന്‍ മമ്പഴ അയ്യപ്പന്‍ നായര്‍ വൈദ്യന്‍
നാട്ടുചികിസ നല്‍കിയിരുന്നു.ശിഷ്യന്‍ എഴുത്തുകല്ലുങ്കല്‍ വൈദ്യന്‍
(വട്ടോമ്മാക്കല്‍ നാരായണന്‍ വൈദ്യന്‍) ഏറെ പ്രസിദ്ധനായി
.ഐപ്പ് വൈദ്യന്‍,
തണുങ്ങുമ്പാറ ജോസഫ് വൈദ്യന്‍,പുത്തന്‍പുരയ്ക്കല്‍ പരമുനായര്‍
(ഒടിവു,ചതവു,തിരുമ്മല്‍),കുട്ടപ്പന്‍ നായര്‍(വിഷചികില്‍സ)
വേലായുധന്‍ നായര്‍
("ഉടന്‍ കൊല്ലി" എന്നും പരിഹസിച്ചു വിളിക്കപ്പെട്ടിരുന്ന
കൊച്ചുകളപ്പുരയിടത്തില്‍
അനിയന്‍)എന്നിവരും ചികിസ നല്‍കിയിരുന്നു.

ഞാന്‍ ജനിച്ചതു കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂളിനു സമീപമുള്ള
"കൊച്ചുകാഞ്ഞിരപ്പാറ" എന്ന ഗൃഹത്തില്‍.
ചിത്തിര പിറന്നതിനാലാവും
അത്തറ ഇന്നില്ല. ഒരു മൈല്‍ തെക്കു പടിഞ്ഞാറായി
"കാഞ്ഞിരപ്പാറ" എന്നൊരു
സ്ഥലമുണ്ട്.കങ്ങഴ ഹോസ്പിറ്റലിനു സമീപം.
65 കൊല്ലം മുമ്പ് അവിടെ
ഇംഗ്ലീഷ് ചികിസ കിട്ടിയിരുന്നു.സാല്‍വേഷന്‍ ആര്‍മിക്കാരുടെ
വകയായി അവിടെ
ഇംഗ്ലീഷ് ചികില്‍സ നല്‍കുന്ന ചെറിയൊരാശുപത്രി ഉണ്ടായിരുന്നു.
മുത്തയ്യ,തങ്കയ്യ
എന്ന രണ്ട് കമ്പൗണ്ടറന്മാര്‍ അവിടെ സേവനം അനുഷ്ടിച്ചിരുന്നു.
സൈക്കിളില്‍
വീടുകളിലെത്തി അവര്‍ ചികിസ നടത്തി.

രണ്ടു വര്‍ഷം മുമ്പു കാനംകാരനായ കാര്‍ട്ടൂണിസ്റ്റ് നാഥനും
(പന്തപ്ലാക്കല്‍ കൊച്ചുകൃഷ്ണപ്പണിക്കരുടെ മകനും എന്‍റെ
സഹപാഠി കെ.ഗോപിനാഥന്‍ നായരുടെ
ജ്യേഷ്ഠനും ആയ എഞ്ചിനീയര്‍ കെ.സോമനാഥന്‍ നായര്‍)
ഞാനും കൂടി രണ്ടു ഞായാറാഴ്ചകളി ല്‍കാനത്തില്‍ പണ്ടു സഞ്ചരിച്ച
വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു സഞ്ചരിച്ചു
പഴയ മുഖങ്ങളെ തെരയുകയുണ്ടായി. അപ്പോള്‍ കിട്ടിയ വിവരം
വളരെ രസകരമായിരുന്നു.

നാഥന്‍റെ സഹപാഠി പൊന്നംതാനം ജോസഫിന്‍റെ
കാഞ്ഞിരപ്പാറയിലെ കുടുംബ വീട്ടിലായിരുന്നു
സാല്‍ വേഷന്‍ ആര്‍മികാരുടെ ആശുപത്രി.
അവിടെ കുറേ നാള്‍ റിച്ചാര്‍ഡ് എന്നൊരു യൂറോപ്യന്‍
ഡോക്ടര്‍ സേവനം അനുഷ്ടിച്ചിരുന്നു
.നടന്നും സൈക്കിളില്‍ പോയും അദ്ദേഹം പ്രസവപരിചരണം
ഉള്‍പ്പടെയുള്ള ആധുനിക ചികില്‍സ നകിയിരുന്നു.
നാഥന്‍റെ ഭാര്യ ഗീതയുടെ മാതൃസഹോദരി
ആനിക്കാടു വടുതല കല്ലാല്‍ സന്ദ്ധ്യാവലിയുടെ വിഷമം
പിടിച്ച പ്രസവം എടുത്തത് ഈ യൂറോപ്യന്‍
ഡോക്ടര്‍ ആയിരുന്നു. ഭര്‍ത്താവു പൊന്‍കുന്നം
ആണ്ടുമഠത്തില്‍ കേശവന്‍ നായര്‍
സ്വാമി നാരായണന്‍ എന്നു പില്‍ക്കാലത്തറിയപ്പെട്ട
തൊടുപുഴ സി.കെ നാരായണപിള്ള സ്ഥാപിച്ച
ആനിക്കാട് മുക്കാലി സ്കൂളിലെ(ഇപ്പോള്‍ എന്‍.എസ്സ്.എസ്സ്)
അധ്യാപകന്‍ ആയിരുന്നു.

ഡോ.റിച്ചാര്‍ഡ് 5 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്
വടുതല വീട്ടില്‍ എത്തി.
വിഷമം പിടിച്ചതിനാല്‍ കൊടില്‍ പ്രയോഗം വേണമെന്നു
ഡോക്ടര്‍ പറഞ്ഞു.
ഒരാണ്‍പിറന്ന സായിപ്പിനെ കൊണ്ടു പ്രസവം എടുപ്പിക്കാന്‍ സന്ധ്യാവലിക്കു
മടി.ഭര്‍ത്താവും സമീപത്തു നിന്നാല്‍ സമ്മതം നല്‍കാമെന്നായി അവസാനം.
അങ്ങിനെ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ ഫോര്‍സപ്സ് ഉപയോഗിച്ചു
ഡോ.റിച്ചാര്‍ഡ് ഒരു ആണ്‍കുട്ടിയെ വെളിയില്‍ വരുത്തി.
ആ കുട്ടിയ്ക്കു
കൃഷ്ണന്‍ കുട്ടി എന്ന പേരും അദ്ദേഹം നല്‍കി.

കുറേ നാള്‍ കഴിഞ്ഞ് ഡോക്ടര്‍ റിച്ചാര്‍ഡ് വെല്ലൂരിലേക്കു മടങ്ങി.
പക്ഷേ നിരവധി വര്‍ഷക്കാലം കേശവന്‍ നായര്‍ക്കു കൃഷ്ണന്‍ കുട്ടിയുടെ
വിവരം ചോദിച്ചു കത്തുകള്‍അയച്ചിരുന്നു.
ആ കുട്ടി ഇന്ന്‍ ആനിക്കാട്
ഫാര്‍മേര്‍സ് ബാങ്കിന്‍റെ പ്രസിഡന്‍റാണ്.
മാതാപിതാക്കള്‍ പേരു പരിഷ്കരിച്ചു.
ഗോപകുമാര്‍-കൃഷ്ണന്‍ കുട്ടിതന്നെ.വയസ്സ് 65.അതാണ് വര്‍ഷം കൃത്യമായി
എഴുതിയത്.
ഡോ.റിച്ചാര്‍ഡ് വെല്ലൂരിലെത്തി ഡോ.സോമര്‍വെല്ലിന്‍റെ
മകളെ വിവാഹം കഴിച്ചു
എന്നാണ് കാര്‍ട്ടൂണിസ്റ്റ് നാഥനു കിട്ടിയ വിവരം.
(അന്വേഷണത്തില്‍ അതു ശരിയെന്നു തോന്നുന്നില്ല.
ന്യൂറോസര്‍ജന്‍ ഡോക്ടര്‍ കെ.
രാജശേഖരന്‍ നായര്‍ സോമര്‍വെല്ലിനെ കുറിച്ചെഴുതിയതു ശരിയെങ്കില്‍,
അദ്ദേഹത്തിന് ആണ്‍ മക്കള്‍ മാത്രമേ ഉണ്ടായുള്ളു.)

കഴിഞ്ഞ തവണ(2008) യൂക്കെ പര്യടനവേളയില്‍
ഡോക്ടര്‍ റിച്ചാര്‍ഡിനെക്കുറിച്ച്
അന്വേഷിക്കാന്‍ സമയം കിട്ടിയില്ല.ഇത്തവണ(2009) അതിനു കഴിയുമെന്നു
കരുതുന്നു.

ഒരു കാര്യത്തില്‍ എനിക്കതിയായ സന്തോഷമുണ്ട്.
65 കൊല്ലം മുമ്പു
ഞാന്‍ ജനിക്കുമ്പോള്‍,ഒരിംഗ്ലീഷ്കാരന്‍ ഡോക്ടര്‍ എന്‍റെ കുഗ്രാമ
ത്തില്‍വന്നു നാട്ടുകാര്‍ക്കു വൈദ്യ സേവനം നടത്തി.
പ്രസവപരിചരണം
നടത്തി.കാനംകാരായ എന്‍റെ മകനും (ഗൈനക്കോളജിസ്റ്റ്
)
മകളും
(ഫിസിഷ്യന്‍)ഇപ്പോള്‍ ഡോ.റിച്ചാര്‍ഡിന്‍റെ നാട്ടുകാര്‍ക്ക്
ഇംഗ്ലണ്ടില്‍ ചെന്നു, പ്രസവപരിചരണം നടത്തി,
വൈദ്യസേവനം നടത്തി
കടപ്പാടു തീര്‍ക്കുന്നു.

Monday 12 April 2010

അമേരിക്കയില്‍ പോയ ഞാന്‍

അമേരിക്കയില്‍ പോയ ഞാന്‍
കുറേനാള്‍ ജോലിനോക്കിയ ശേഷം ഒരു ഡോക്ടര്‍ ഒരാശുപത്രിയില്‍
നിന്നു മാറിയാല്‍ ആ ഡോക്ടര്‍ ചികില്‍സ നല്‍കിയിരുന്ന രോഗികള്‍
നഷ്ടപ്പെടാതിരാക്കാന്‍ ആശുപത്രി അധികൃതര്‍ ചില വേലകള്‍ കാട്ടാറുണ്ട്.
പന്തളത്തെ ഒരു ന്യൂ ജനറേഷന്‍ ഹോസ്പിറ്റല്‍ അവിടം ഉപേക്ഷിച്ച് പോകുന്ന
ഡോക്ടറെ കൊന്നു കളയുമായിരുന്നു.ഡോക്ടര്‍ മരിച്ചു പോയല്ലോ എന്നായിരുന്നു
അന്വേഷിച്ച രോഗികള്‍ക്കു നല്‍കിയിരുന്ന മറുപടി.

പൊന്‍കുന്നത്തെ കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ അത്രയ്ക്കങ്ങു പോകുന്നില്ല.
ഡോക്ടര്‍ അമേരിക്കയില്‍ പോയിരിക്കുന്നു എന്നാണു മറുപടി. മാനേജുമെന്‍റിനു
ശമ്പളം തരാന്‍ മാര്‍ഗ്ഗമില്ല എന്നറിയിച്ചതിനാല്‍,സൗജന്യ സേവനം ഹോസ്പ്റ്റലിനു
നല്‍കാന്‍ തയ്യാറില്ലത്തതിനാല്‍ 2010 ജനുവരി 1 മുതല്‍ ഞാന്‍ കെ.വി.എം.എസ്സില്‍
ജോലിയ്ക്കു പോയിരുന്നില്ല.വീട്ടില്‍ തന്നെ എന്നുമുണ്ടെന്നു രോഗികള്‍ അറിയാന്‍
ദിവസവും രാവിലെ നടക്കാന്‍ പോകുന്നതും തിരിച്ചു വരുന്നതും എന്നും ആശുപത്രി
പടിക്കല്‍ കൂടി തന്നെ.ദിവസവും ചില ഡോക്ടറന്മാരെയും നിരവധി പാരാമെഡിക്കല്‍
ജീവനക്കാരേയും കാണും.

കഴിഞ്ഞദിവസം എന്‍.എച്ച് 220 ല്‍ കൂടി നടക്കാന്‍ പോയി, ഓയില്‍ ഷോപ്പ്
നടത്തുന്ന ജോര്‍ജ്കുട്ടിയെ കണ്ടപ്പോള്‍ അച്ചായന്‍ അദ്ഭുതം.അമേരിക്കയില്‍
നിന്നെന്നു വന്നു എന്നു ചോദ്യം? ഞാന്‍ അമേരിക്കയില്‍ പോയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍
തലേദിവസം തന്‍റെ കടയില്‍ ഓയില്‍ വാങ്ങാന്‍ വന്ന കെ.വി.എം എസ്സിലെ ഒരു
ഡോക്ടര്‍ പറഞ്ഞ വിവരം പറഞ്ഞു. ഡോ.കാനം ആശുപത്രിയില്‍ വരാറില്ലേ
എന്നു ചോദിച്ചപ്പോല്‍ ഇപ്പോല്‍ വരാറില്ല.അമേരിക്കയില്‍ പോയി എന്നായിരുന്നു
മറുപടി.
ഏതായാലും മരിച്ചു പോയെന്നു പറയാന്‍ മാനേജര്‍ ഭക്തനായ,അന്നന്നു കണ്ടതിനെ
വാഴ്ത്തുന്ന ഡോക്ക്ടര്‍ക്കു തോന്നിയില്ലല്ലോ.
സമാധാനിക്കാം.